സാംബാ നൃത്തത്തിന്റെ അകമ്പടിയോടെ ലോകകപ്പിൽ പന്തുരുളാൻ ലോകം കാതോർക്കുമ്പോൾ അർജന്റീന ടീമില് നിന്ന് അപ്രതീക്ഷിതമായി ഒരു വാർത്ത. കളിയുടെ മൂർച്ച കൂട്ടാൻ മാസങ്ങളായി കഠിന പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന അർജന്റീന ടീമിന്റെ തന്ത്രങ്ങൾക്ക് കരുത്തു പകരാൻ ആം ആദ്മി പാർട്ടിയുടെ നേതാവും ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ താരോദയവുമായ അരവിന്ദ് കെജ്രിവാളിനെ അസിസ്റ്റന്റ് കോച്ച് സ്ഥാനത്തേയ്ക്ക് ക്ഷണിക്കുകയാണു ഉണ്ടായത്. കെജ്രിവാളിന്റെ പരമ്പരാഗത രീതികളിൽ നിന്ന് വേറിട്ട ചിന്തയും തുറന്ന നയങ്ങളും ടീമിന്റെ തന്ത്രങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നാണു അർജന്റീനയുടെ പ്രധാന പരിശീലകൻ സബെല്ലയുടെ വിലയിരുത്തൽ. ദില്ലിയിലെ ചൂടേറിയ രാഷ്ട്രീയത്തിന്റെ തിരക്കിൽ നിന്ന് മാറി നിൽക്കാൻ കെജ്രിവാളിനു സാധിക്കില്ല എന്നാണു കരുതുന്നത്. ഈ വിഷയത്തിൽ കെജ്രിവാളിന്റെ പ്രതികരണം ഇത് വരെ ലഭ്യമല്ല.
അതിവേഗം മുന്നോട്ട് ഇരച്ച് കയറി പൊടുന്നനെ തിരിഞ്ഞ് സ്വന്തം പോസ്റ്റിലേക്ക് നിറയൊഴിക്കുന്ന രീതിയും രണ്ടടി മുന്നേറുമ്പോൾ മൂന്നടി പിന്നിലേക്ക് ഇറങ്ങിക്കളിക്കുകയും ചെയ്യുന്ന പുതിയ തന്ത്രം കെജ്രിവാളിന്റെ ശൈലിയുമായി വളരെ സാമ്യമുള്ളതും അദ്ദേഹത്തിന്റെ ഈ കാര്യത്തിലുള്ള പരിചയവും വീക്ഷണവും ടീമിനു ഗുണം ചെയ്യും എന്നുമുള്ള വിശ്വാസത്തിലാണു സബെല്ല. കാര്യങ്ങൾ ശരിയായി വരികയാണെങ്കിൽ ബ്രസീൽ ലോകകപ്പിലെ ഇന്ത്യൻ സാനിധ്യമാവും അരവിന്ദ് കെജ്രിവാൾ.
അതിവേഗം മുന്നോട്ട് ഇരച്ച് കയറി പൊടുന്നനെ തിരിഞ്ഞ് സ്വന്തം പോസ്റ്റിലേക്ക് നിറയൊഴിക്കുന്ന രീതിയും രണ്ടടി മുന്നേറുമ്പോൾ മൂന്നടി പിന്നിലേക്ക് ഇറങ്ങിക്കളിക്കുകയും ചെയ്യുന്ന പുതിയ തന്ത്രം കെജ്രിവാളിന്റെ ശൈലിയുമായി വളരെ സാമ്യമുള്ളതും അദ്ദേഹത്തിന്റെ ഈ കാര്യത്തിലുള്ള പരിചയവും വീക്ഷണവും ടീമിനു ഗുണം ചെയ്യും എന്നുമുള്ള വിശ്വാസത്തിലാണു സബെല്ല. കാര്യങ്ങൾ ശരിയായി വരികയാണെങ്കിൽ ബ്രസീൽ ലോകകപ്പിലെ ഇന്ത്യൻ സാനിധ്യമാവും അരവിന്ദ് കെജ്രിവാൾ.
No comments:
Post a Comment